ഒടുവിൽ ലോകം കാത്തിരുന്ന വാർത്ത എത്തി, അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ പരിശ്രമം വിജയത്തിലേക്ക്, ഗാസയിൽ സമാധാനം പുലരും? പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്

അമേരിക്കയും ഈജിപ്തും ഖത്തറും നടത്തിയ പരിശ്രമങ്ങൾ വിജയത്തിലേക്കെത്തുന്നുവെന്നും ഗാസയിൽ സമാധാനം പുലരുമെന്നും സൂചന. പുതുതായി മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ. 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി അൽജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കരാർ പ്രകാരം ബന്ദികളെ രണ്ട് ഘട്ടങ്ങളിലായി മോചിപ്പിക്കും.

ഈ കാലയളവിൽ സ്ഥിരമായ വെടിനിർത്തലിനെയും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്നാണ് സൂചന. എന്നാൽ, ഇതുവരെ ഇസ്രയേൽ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസ്സിം അൽ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് എൽ-സിസിയും കയ്റോയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ കരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണയുമായാണ് ഈ പ്രതിഷേധങ്ങൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

More Stories from this section

family-dental
witywide