തമിഴ്‌നാട്ടിലും HMPV റിപ്പോര്‍ട്ട് ചെയ്തു, ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത് ഏഴ് കേസുകള്‍ ; എല്ലാം കുട്ടികളില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) അണുബാധയുള്ള ഏഴ് കേസുകള്‍ സ്ഥിരീകരിച്ചു. എല്ലാം കുട്ടികളിലാണ്. ബെംഗളൂരു, നാഗ്പൂര്‍, തമിഴ്‌നാട്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇരകള്‍. ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും രോഗ വ്യാപനം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ബെംഗളൂരുവില്‍ രണ്ട് കേസുകളാണ് ആദ്യം സ്ഥിരീകരിച്ചത്. ഇതില്‍ ആദ്യം രോഗം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ചു. എട്ട് മാസം പ്രായമുള്ള മറ്റൊരുകുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലും സേലത്തുമായാണ് രണ്ട് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു.

അതേസമയം, സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോവിഡ്19 പോലുള്ള മാരകമായ അപകടസാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. എച്ച്എംപിവി ഒരു പുതിയ വൈറസല്ല. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്, വര്‍ഷങ്ങളായി ഇത് ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്,’ നദ്ദ പറഞ്ഞു.

ചൈനയിലെയും അയല്‍രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിതിഗതികള്‍ മനസ്സിലാക്കി, റിപ്പോര്‍ട്ട് ഉടന്‍ ഞങ്ങളുമായി പങ്കുവയ്ക്കുമെന്നും നദ്ദ പറഞ്ഞു.

More Stories from this section

family-dental
witywide