”ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ തന്നെ ഉപമുഖ്യമന്ത്രി”; പൊരുതാനുറച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ആം ആദ്മി പാര്‍ട്ടി (എഎപി) ഉപമുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍. സിസോദിയ ഇത്തവണ മത്സരിക്കുന്ന ജങ്പുര മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍വെച്ചാണ് കെജ്രിവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

‘അദ്ദേഹം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകും, അദ്ദേഹത്തോടൊപ്പം നിങ്ങളെല്ലാം ഉപമുഖ്യമന്ത്രിമാരാകും,’ സിസോദിയയെ തിരഞ്ഞെടുക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെജ്രിവാള്‍ ജനങ്ങളോട് പറഞ്ഞു.

കഴിഞ്ഞ എഎപി സര്‍ക്കാരിന്റെ കാലത്ത് കെജ്രിവാളിന്റെ ഉപമുഖ്യമന്ത്രിയായിരിക്കെയാണ് സിസോദിയയെ ഡല്‍ഹി മദ്യ എക്‌സൈസ് നയ കേസില്‍ 2023 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തത്. പട്പര്‍ഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം, എന്നാല്‍ ജങ്പുരയില്‍ നിന്നാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

‘സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്ന ആം ആദ്മി പാര്‍ട്ടി – അല്ലെങ്കില്‍ അവ അടച്ചുപൂട്ടുന്ന ബിജെപി – തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. ജങ്പുരയിലെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ച് സിസോദിയ പറഞ്ഞു. ജങ്പുരയില്‍ എഎപി കടുത്ത മത്സരം നേരിടുന്നുണ്ട്. ബിജെപി തര്‍വീന്ദര്‍ സിംഗ് മര്‍വയും കോണ്‍ഗ്രസിന്‍െ ഫര്‍ഹാദ് സൂരിയുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

More Stories from this section

family-dental
witywide