
വാഷിംഗ്ടണ്‍ : അടുത്തിടെയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. അദ്ദേഹത്തിന്റെ വലതുകയ്യുടെ പുറം ഭാഗത്തുള്ള വലിയ കറുത്ത പാടും, കാലുകളിലെ നീര്‍ക്കെട്ടും അടക്കം എടുത്തുകാട്ടി പല രീതിയില്‍ അനാരോഗ്യവാനാണെന്ന തരത്തില്‍ ആരോഗ്യ വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് ട്രംപിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രസിഡന്റാകാന്‍ താന്‍ തയ്യാറാണെന്ന് പറയുന്ന വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വാക്കുകള്‍ എത്തുന്നത്.
ഒരു ‘ദുരന്തം സംഭവിച്ചാല്‍’, തനിക്ക് അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കാനാകുമെന്നും ഇതിനകം അതിനുള്ള പരിശീലനം’ ലഭിച്ചിട്ടുണ്ടെന്നും, ജെ ഡി വാന്‍സ് പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് നല്ല ആരോഗ്യത്തിലാണെന്നും, അദ്ദേഹത്തിന്റെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവ് പൂര്‍ത്തിയാക്കുമെന്നും, അമേരിക്കന്‍ ജനതയ്ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുമെന്നും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്,’ 41-കാരനായ യുഎസ് വൈസ് പ്രസിഡന്റ് യുഎസ്എ ടുഡേയോട് പറഞ്ഞു.
“കഴിഞ്ഞ 200 ദിവസങ്ങളിലായി എനിക്ക് ധാരാളം മികച്ച ഓൺ-ദി-ജോബ് പരിശീലനം ലഭിച്ചിട്ടുണ്ട്. പക്ഷേ പ്രസിഡന്റ് അവിശ്വസനീയമാംവിധം നല്ല ആരോഗ്യവാനാണ്, അവിശ്വസനീയമാംവിധം ഊർജ്ജസ്വലനാണ്. പ്രസിഡന്റിന്റെ ചുറ്റും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രായം കുറഞ്ഞവരാണ് – പക്ഷേ ഏറ്റവും താമസിച്ച് ഉറങ്ങാൻ പോകുന്ന, രാത്രിയിൽ ഫോൺ വിളിക്കുന്ന, രാവിലെ ആദ്യം ഉണരുന്ന വ്യക്തിയാണ് അദ്ദേഹം. അതെ, കാര്യങ്ങൾ എപ്പോഴും സംഭവിക്കാം… പക്ഷേ അമേരിക്കൻ പ്രസിഡന്റ് നല്ല നിലയിലാണെന്നും അദ്ദേഹത്തിന്റെ ശേഷിക്കുന്ന കാലാവധി പൂർത്തിയാക്കുമെന്നും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. അതിൽനിന്നും ദൈവം വിലക്കിയാൽ, ഒരു ഭയാനകമായ ദുരന്തം സംഭവിക്കും, കഴിഞ്ഞ 200 ദിവസത്തിനുള്ളിൽ എനിക്ക് ലഭിച്ചതിനേക്കാൾ മികച്ച ഒരു ഓൺ-ദി-ജോബ് പരിശീലനത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല.”- വാൻസിൻറെ വാക്കുകൾ.
🚨 BREAKING: JD Vance says HE IS READY to become PRESIDENT, but President Trump's health is perfectly fine and Americans have nothing to worry about.
— Eric Daugherty (@EricLDaugh) August 28, 2025
48 in 3.5 years…
"I've gotten a lot of good on-the-job training over the last 200 days. But the president is in incredibly… pic.twitter.com/hpyWS8gnuZ
അടുത്തിടെ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രസിഡന്റിന്റെ കൈയില്‍ ചതവുള്ളതിന് സമാനമായ പാട് കണ്ടിരുന്നു. ഇത് പലപ്പോഴും മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നതായും കാണാം. ട്രംപും പുടിനും തമ്മില്‍ അടുത്തിടെ നടന്ന അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിന്റെ പെരുമാറ്റം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെഡ് കാര്‍പെറ്റില്‍ പുടിനെ സ്വീകരിക്കാന്‍ കാത്തുനിന്ന ട്രംപിന് നേരെ നടക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നുന്ന ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ട്രംപിന് അസാധാരണമായ ഒരു മസ്തിഷ്‌ക തകരാറിന്റെ ലക്ഷണങ്ങളുണ്ടെന്ന് മനശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഈ ലക്ഷണം ‘കൂടുതല്‍ കൂടുതല്‍ വഷളാകുന്നു’ എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളായ ഡോ. ഹാരി സെഗലും ഡോ. ജോണ്‍ ഗാര്‍ട്ട്‌നറും ട്രംപിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. 79-കാരനായ അദ്ദേഹം ഡിമെന്‍ഷ്യയുടെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ.
ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ കയ്യിലെ കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രങ്ങളിളും ഈ പാട് വ്യക്തമായി കാണാം. ജൂലൈയില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കഴിഞ്ഞ 22ന് ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോയുമായുള്ള കൂടിക്കാഴ്ചയിലും കറുത്ത പാട് മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി ആളുകളുമായി ഹസ്തദാനം ചെയ്യുന്നതിനാലാണ് ഇത്തരത്തില്‍ കയ്യിലൊരു പാടുണ്ടായതെന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ പ്രതികരണം. ഇതു മാത്രമല്ല, ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ കഴിക്കുന്നതിന്റെയും ഭാഗമായാണ് ഈ കറുത്ത പാട് എന്നാണ് ട്രംപിന്റെ ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ല വ്യക്തമാക്കിയത്.