”പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്ബോളില്‍ നിന്നല്ല, കുട്ടികള്‍ക്കായി അക്കാദമി തുടങ്ങും”-പൊലീസ് സര്‍വീസില്‍ നിന്നും ഐഎം വിജയന്‍ വിരമിച്ചു

മലപ്പുറം : വിരമിച്ചെങ്കിലും എന്നിലെ ഫുട്ബോള്‍ അവസാനിക്കുന്നില്ലെന്നും കുട്ടികള്‍ക്കായി അക്കാദമി തുടങ്ങുമെന്നും ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്നും ഐഎം വിജയന്‍ ഇന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്. കേരള പൊലീസ് ടീമില്‍ പന്തുതട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റായാണ് വിരമിക്കുന്നത്.

ഐഎം വിജയന്റെ വാക്കുകള്‍

പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്ബോളില്‍ നിന്നല്ല. സ്ഥലം ലഭിക്കുകയാണെങ്കില്‍ നല്ല ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങും. മന്ത്രി രാജനോടുള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. നല്ലൊരു അക്കാദമി തുടങ്ങി, അതില്‍ ഒരു കുട്ടിക്കെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചാല്‍ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. കാരണം, ഞാനുമൊരു സ്പോട്സ് കൗണ്‍സിലിന്റെ പ്രൊഡക്റ്റാണ്. മൂന്ന് കൊല്ലം ക്യാമ്പില്‍ നിന്നാണ് ഞാനും വന്നത്. കേരള പൊലീസാണ് ഈ നിലയിലെത്തിച്ചത്. അതുപോലെ ഞങ്ങളുടെ അക്കാദമിയില്‍ നിന്ന് ഒരാള്‍ക്കെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു നേട്ടമാകും. കേരള ഫുട്ബോളിന്റെ മക്ക എന്ന് പറയാവുന്ന മലപ്പുറത്ത് നിന്ന് വിരമിക്കുന്നതില്‍ സന്തോഷമുണ്ട്.

ഇന്നലെയാണ് അദ്ദേഹത്തിന് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. മലപ്പുറം എം എസ് പിയിലെ അസിസ്റ്റന്റ് കമാന്‍ഡ് ആയിരുന്നു വിജയന്‍. ഡെപ്യൂട്ടന്റ് കമാന്‍ഡന്റായാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. വിജയന്റെ അപേക്ഷ പരിഗണിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.

More Stories from this section

family-dental
witywide