അപകടം നിറഞ്ഞതാണ്, റഷ്യൻ സൈന്യത്തിൽ ചേരുന്നത് ഒഴിവാക്കുക; പ്രത്യേക നിർദേശവുമായി ഇന്ത്യ

ന്യൂഡല്‍ഹി : റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പുരുഷന്മാരെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രലോഭിപ്പിച്ച് റിക്രൂട്ട് ചെയ്യുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പുമായി എത്തിയത്.

” ഇന്ത്യന്‍ പൗരന്മാരെ അടുത്തിടെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. ഡല്‍ഹിയിലും മോസ്‌കോയിലും റഷ്യന്‍ അധികാരികളുമായി ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്, ഈ രീതി അവസാനിപ്പിക്കണമെന്നും ഞങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ബാധിതരായ ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളുമായും ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഇത്തരം റിക്രൂട്ട്‌മെന്റിന്റെ അപകടസാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു. ”റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള ഏതൊരു ഓഫറുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞങ്ങള്‍ വീണ്ടും ശക്തമായി അഭ്യര്‍ത്ഥിക്കുന്നു, കാരണം ഇത് അപകടസാധ്യത നിറഞ്ഞ ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യം, 127 ഇന്ത്യക്കാര്‍ റഷ്യന്‍ സായുധ സേനയില്‍ ചേര്‍ന്നതായി വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതില്‍ 98 പേരുടെ സേവനങ്ങള്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നത തലങ്ങളിലെ ഇടപെടലുകളെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു.

More Stories from this section

family-dental
witywide