ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയില്‍ കനത്ത ജാഗ്രത, തന്ത്ര പ്രധാന മേഖലകളില്‍ സുരക്ഷ കൂട്ടി; അതിര്‍ത്തിയില്‍ അതീവ ജാഗ്രത, വിമാനയാത്രയെ ബാധിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ വീണ കണ്ണീരിനും മാഞ്ഞ സിന്ദൂരങ്ങള്‍ക്കും കൃത്യമായി നീതി നടപ്പിലാക്കി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചതിനു പിന്നാലെ ഇന്ത്യയില്‍ കനത്ത ജാഗ്രത. തന്ത്ര പ്രധാന മേഖലകളില്‍ സുരക്ഷ കൂട്ടി. അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജനങ്ങളെ ഒഴിപ്പിക്കുന്നു. ശ്രീനഗര്‍, ജമ്മു, ലേ, അമൃത്സര്‍, ധര്‍മ്മശാല ശാല വിമാനത്താവളങ്ങള്‍ അടച്ചു. ഇതോടെ, അതിര്‍ത്തി പ്രദേശങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.

ലോകമെമ്പാടുമുള്ള വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഫ്‌ലൈറ്റ്‌റഡാര്‍ 24, ഇന്ന് പുലര്‍ച്ചെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ശൂന്യമായ വ്യോമാതിര്‍ത്തിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിമാനയാത്രയില്‍ കാര്യമായ കാലതാമസങ്ങളുണ്ടാകുമെന്ന് എല്ലാ പ്രധാന ഇന്ത്യന്‍ വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ അവരുടെ വിമാനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പരിശോധിച്ച് അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും അറിയിപ്പുണ്ട്.

ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ളതും പുറപ്പെടുന്നതുമായ വിമാനങ്ങള്‍ ഉച്ചവരെ റദ്ദാക്കിയതായും അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു. ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ലേ, ചണ്ഡീഗഡ്, ധര്‍മ്മശാല, ബിക്കാനീര്‍ എന്നിവിടങ്ങളിലേക്കുള്ളതും പുറപ്പെടുന്നതുമായ വിമാനങ്ങളെ ബാധിച്ചതായി ഇന്‍ഡിഗോയും മുന്നറിയിപ്പ് നല്‍കി. ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് വിമാനയാത്രയെ ബാധിച്ചേക്കാമെന്ന് സ്പൈസ് ജെറ്റ് പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രണമണത്തിന് ഇന്നുപുലര്‍ച്ചെ മറുപടി നല്‍കിയ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി. ഓപ്പറേഷന്‍ ‘സിന്ദൂര്‍’ എന്ന പേരിലാണ് ആക്രമണം നടത്തിയത്. ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണം വിജയമെന്ന് വ്യക്തമാക്കിയ സൈന്യം, വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അറിയിച്ചു.

More Stories from this section

family-dental
witywide