ഇന്ത്യ കനേഡിയന്‍ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സി

ന്യൂഡല്‍ഹി : ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുമായി കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. കനേഡിയന്‍ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാനഡ ആതിഥേയത്വം വഹിച്ച ആഗോള ഉച്ചകോടിയില്‍ ഇന്ത്യയുടെയും കാനഡയുടെയും പ്രധാനമന്ത്രിമാര്‍ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ടു പുറത്തുവന്നത്.

ചൊവ്വാഴ്ച ആല്‍ബര്‍ട്ടയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗഹൃദം പങ്കുവയ്ക്കുകയും ചര്‍ച്ചകള്‍ നടത്തുകയും കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച ഉന്നത നയതന്ത്രജ്ഞരെ പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

2023 ജൂണ്‍ 18 ന് കാനഡയില്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന് പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സിഖ് വിഘടനവാദികള്‍ക്ക് കാനഡ സുരക്ഷിത താവളമൊരുക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

എന്നാല്‍, പുതുതായി അധികാരമേറ്റ് മാര്‍ക് കാര്‍ണി, മോദിയെ ജി7 ലേക്ക് ക്ഷണിച്ചപ്പോള്‍ കാനഡയിലെ ചില സിഖ് സമൂഹത്തില്‍ നിന്ന് വലിയ രോഷം നേരിട്ടിരുന്നു.

More Stories from this section

family-dental
witywide