യുഎസ് തീരുവയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമം തുടര്‍ന്ന് ഇന്ത്യ, യുഎസ് – ഇന്ത്യ പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ഏപ്രില്‍ 2 ന് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് ട്രംപ് ഭരണകൂടം നടപ്പിലാക്കിയ 10% അടിസ്ഥാന തീരുവയില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള ഇന്ത്യയുടെ നീക്കം പുരോഗമിക്കുകയാണ്.

അമേരിക്കന്‍ ചര്‍ച്ചക്കാര്‍ നിര്‍ദ്ദേശിച്ചതുപോലെ, യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാറിലെ സമീപനം ആവര്‍ത്തിക്കുന്നതിന് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ആ കരാറില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും അടിസ്ഥാന താരിഫുകള്‍ക്ക് വിധേയമാണ്. ജൂലൈ 9 ന് നടപ്പിലാക്കാന്‍ പോകുന്ന അധിക 16% തീരുവ ഒഴിവാക്കുമെന്ന ഉറപ്പുകള്‍ പാലിക്കാന്‍ ഇന്ത്യന്‍ ചര്‍ച്ചക്കാര്‍ അമേരിക്കയുടെ പ്രതിനിധികളായി ചര്‍ച്ചയ്‌ക്കെത്തിയവരോട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് നയിക്കുന്ന ഒരു അമേരിക്കന്‍ നെഗോഷ്യേറ്റിംഗ് ടീം ജൂണില്‍ ഡല്‍ഹിയില്‍ എത്തുകയും ഇന്ത്യയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇരു രാജ്യങ്ങളും അഞ്ചാം തവണയാണ് തീരുവ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയ്ക്കായി ജൂണ്‍ 10 വരെ അമേരിക്കന്‍ പ്രതിനിധി സംഘം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം എത്തിയതെങ്കിലും ചര്‍ച്ച നീളുകയാണ്.

”ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 10% അടിസ്ഥാന താരിഫും ജൂലൈ 9 മുതല്‍ അധികമായി ഏര്‍പ്പെടുത്തിയ 16% താരിഫും ഒരു ഇടക്കാല കരാര്‍ ഒപ്പിട്ട ശേഷം ഒരേസമയം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം, യുഎസ് 26% പരസ്പര താരിഫ് മുഴുവന്‍ പിന്‍വലിക്കുന്നതുവരെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആനുപാതികമായി സമാനമായ താരിഫുകള്‍ തുടരാനുള്ള അവകാശവും ഇന്ത്യയ്ക്കുണ്ടാകും,” – ചര്‍ച്ചയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide