
ദില്ലി: ഇന്ത്യൻ കമ്പനിയായ നാറ്റ്കോയ്ക്ക് എസ്എംഎ രോഗികൾക്കുള്ള മരുന്ന് നിർമ്മിക്കാൻ അനുമതി. റിസ്ഡിപ്ലാം ഉൽപാദിപ്പിക്കുന്നതിനെതിരെ സ്വിസ് കമ്പനിയായ റോഷ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളിയതോടെ കുറഞ്ഞ വിലയ്ക്ക് ഇനി മരുന്ന് ഇന്ത്യയിൽ ലഭ്യമാകും.
എസ്എംഎ രോഗബാധിതര്‍ക്കായി ഇന്ത്യൻ കമ്പനിയായ നാറ്റ്കോ ഇന്ത്യയിൽ തന്നെ നിര്‍മിച്ച് കുറഞ്ഞ ചെലവിൽ ഈ മരുന്ന് നൽകാനുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നു. എന്നാൽ ഇതിൽ പേറ്റന്‍റ് നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു റിസിഡിപ്ലാം എന്ന മരുന്ന് നിര്‍മിക്കുന്ന സ്വിസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഹർജി കോടതി തള്ളിയതോടെ ഇനി എസ്എംഎ രോഗബാധിതര്‍ക്കായി റിസിഡിപ്ലാം എന്ന മരുന്ന് കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ തന്നെ നിര്‍മിക്കാനും അത് രോഗികള്‍ക്ക് നൽകാനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.