കരയിലും വെള്ളത്തിലും പാക്കിസ്ഥാന് അടിയോടടി, അറബിക്കടലിലും ഇന്ത്യന്‍ പ്രതിരോധം, പിടിച്ചുനില്‍ക്കാനാവാതെ പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ആകാശത്ത് തീമഴ പെയ്യിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കെ കടല്‍ മാര്‍ഗ്ഗവും പാക്കിസ്ഥാനെ തുരത്തി ഇന്ത്യന്‍ നാവികസേനയുടെ പ്രതികാര നടപടി. വെള്ളിയാഴ്ച പുലര്‍ച്ചെ അറേബ്യന്‍ കടലില്‍ പാകിസ്ഥാനിലെ ഒന്നിലധികം ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചതായി നാവിക സേന പറഞ്ഞു.

ജമ്മു കശ്മീരില്‍ മിസൈല്‍ ആക്രമണ ശ്രമങ്ങളുടെയും രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങളുടെയും രൂപത്തില്‍ പാകിസ്ഥാന്‍ നടത്തിയ വലിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതിരോധം പാക്കിസ്ഥാനെ നിലംപരിശാക്കുന്നത്.

ആര്‍എസ് പുര, അര്‍നിയ, സാംബ, ഹിരാനഗര്‍ എന്നിവയുള്‍പ്പെടെ ജമ്മു കശ്മീരിലെ മറ്റ് നിരവധി ഭാഗങ്ങളിലും പാക്കിസ്ഥാന്‍ മിസൈലുകള്‍ വിക്ഷേപിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ മിസൈലുകളും വിജയകരമായി തകര്‍ത്തു.

പത്താന്‍കോട്ടില്‍ ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചണ്ഡീഗഡ്, മൊഹാലി, ശ്രീനഗര്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ബ്ലാക്ക്ഔട്ടുകള്‍ ഏര്‍പ്പെടുത്തി.

More Stories from this section

family-dental
witywide