
ന്യൂഡൽഹി: യുക്രൈനെതിരെയുള്ള യുദ്ധത്തിൽ റഷ്യൻ പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരാൾ മോസ്കോയിൽ ചികിത്സയിൽ തുടരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്.
96 പേരെ ഇതിനോടകം തിരിച്ചെത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടിരുന്നു. ബിനിലിന്റെ ബന്ധു , ജയിന്‍ കുര്യനും ഷെല്ലാക്രമണത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയിലാണ്. ഇവരടക്കം നിരവധി ഇന്ത്യക്കാർ ചതിയിലാണ് റഷ്യൻ പട്ടാളത്തിലെത്തിയത്.
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി പേർ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തി പട്ടാളത്തിന്റെ ഭാഗമായി. നേരത്തെ റഷ്യൻ സൈന്യത്തിലുള്ള ഇന്ത്യക്കാരെ തിരിച്ചയക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു.
Indian government clarify Indians in Russian military