ഒഴിപ്പിക്കൽ വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. സംഘർഷത്തിൽ മിസൈലുകളും ബോംബുകളും താമസ സ്ഥലത്തിന് സമീപം പതിക്കുകയാണെന്നും കുടിവെള്ള വിതരണ ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണെന്നും വിദ്യാർത്ഥികൾ അറിയിച്ചു. പ്രദേശത്ത് ഇൻറർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിൻറേതുൾപ്പെടെയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് യഥാസമയം ലഭിക്കുന്നില്ല എന്നാണ് വിവരം.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സംസാരിച്ചു. ഇറാനിലുള്ളവരുമായി നിരന്തര സമ്പർക്കത്തിലെന്നും സുരക്ഷ കാര്യത്തിൽ ആശങ്ക വേണ്ട. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് ഇന്നലെ തന്നെ അറിയിച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

More Stories from this section

family-dental
witywide