
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കും. സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം പതിവു വാര്‍ത്താ സമ്മേളനമില്ലാതെ വാര്‍ത്താക്കുറിപ്പിലൂടെയാകും ടീം പ്രഖ്യാപനം എന്നാണ് റിപ്പോര്‍ട്ടുകൾ. ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീം ഘടന സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി ഏറെക്കുറെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടില്‍ മികവ് കാട്ടിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ തല്‍ക്കാലം ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്നും സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ ഓപ്പണര്‍മാരായി തുടരട്ടെയെന്നുമാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്ന് റിപ്പോർട്ടുകൾ. ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളും ബാറ്റിംഗ് നിരയില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും തുടരുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ബൗളര്‍മാരുടെ കാര്യത്തിലും ധാരണയിലെത്തിയെന്ന് സൂചന.
ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ ബുമ്രക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് വരുണ്‍ ചക്രവര്‍ത്തി എന്നിവരടക്കം 13 പേര്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ടീമിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി അഞ്ച് താരങ്ങളാണ് രംഗത്തുള്ളത്. ഫിനിഷറുടെ കാര്യത്തിലാണ് റിങ്കു സിംഗ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരുടെ പേരുകളാണ് സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെയുള്ളുത്.