
കാനഡ, ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു. ഹാമിൽട്ടണിലുള്ള മൊഹാക്ക് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഹർസിമ്രത് രൺധാവ ( 21)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ജോലിക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽകാത്തുനിൽക്കുകയായിരുന്ന ഹർസിമ്രത്. രണ്ടു കാറുകളിലായി എത്തിയവർ തമ്മിലുള്ള വെടിവയ്പിനിടെ ഒരു വെടിയുണ്ട ഈ പെൺകുട്ടിയുടെ നെഞ്ചിൽ പതിക്കുകയായിരുന്നു.
“ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ ഹർസിമ്രത് രൺധാവയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്” എന്ന് ടൊറന്റോയിലെ കോൺസുലേറ്റ് ജനറൽ വെള്ളിയാഴ്ച എക്സ്-ൽ ഒരു പോസ്റ്റിൽ പറഞ്ഞു.
“ലോക്കൽ പൊലീസിന്റെ അഭിപ്രായത്തിൽ, അവർ നിരപരാധിയായ ഒരു ഇരയായിരുന്നു, രണ്ട് വാഹനങ്ങൾ ഉൾപ്പെട്ട വെടിവയ്പിൽ അറിയാതെ വെടിയേൽക്കുകയായിരുന്നു. കൊലപാതക അന്വേഷണം നിലവിൽ നടക്കുന്നുണ്ട്. ഞങ്ങൾ അവരുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്, ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു.” – ഹാമിൽട്ടൺ പൊലീസ് പറഞ്ഞു.
ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡ് തെരുവുകൾക്ക് സമീപം പ്രാദേശിക സമയം വൈകുന്നേരം 7.30 ഓടെ വെടിവയ്പ്പ് നടന്നതായി ഹാമിൽട്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് എത്തിയപ്പോൾ, നെഞ്ചിൽ വെടിയേറ്റ നിലയിൽ രൺധാവയെ കണ്ടെത്തി. അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെളുത്ത സെഡാനിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വെടിവയ്പ്പിന് തൊട്ടുപിന്നാലെ, വാഹനങ്ങൾ സ്ഥലം വിട്ടു.
വെടിവയ്പ്പ് സംഭവത്തിൽ നിന്നുള്ള ബു സമീപത്തുള്ള ഒരു വീടിന്റെ പിൻവശത്തെ ജനാലയിലൂടെയും തുളച്ചുകയറി . ആ സമയം താമസക്കാർ ടെലിവിഷൻ കണ്ടുകൊണ്ടിരുന്നു. വീട്ടിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Innocent Indian student shot dead in Hamilton during a clash between 2 gangs