
ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിച്ചടിയായി ഇറാന്‍ 100 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലർച്ചെയാണ് ഇറാനിലെ വ്യോമ-ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസ്സെയ്ന്‍ സലാമി, ഖദാം അല്‍ അന്‍ബിയ സെന്ററല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഖൊലമലി റാഷിദ്, ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുന്‍ മേധാവിയും ആണവ ശാസ്ത്രജ്ഞനുമായ ഫെറെയ്ദൂന്‍ അബ്ബാസി, ഇറാന്റെ ആണവായുധ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഹമ്മദ് മഹ്ദി തെ്ഹ്‌റാഞ്ചി, ഇറാന്റ സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഖമേനിയുടെ മുതിര്‍ന്ന ഉപദേശകന്‍ അലി ഷംഖാനിക്ക് ഗുരുതര പരിക്കുകളുണ്ട്.