
ന്യൂഡൽഹി: ലെബനനിലുടനീളമുള്ള ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം. തെക്ക് റിഹാൻ പർവത മേഖലയിൽ നിന്ന് തുടങ്ങി സിറിയയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഹെർമൽ മേഖല വരെയാണ് വ്യോമാക്രമണങ്ങൾ നടന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇസ്രയേലിന്റെ കടുത്ത ബോംബാക്രമണം നടന്നത്.
ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ഹിസ്ബുള്ള പീരങ്കി വിക്ഷേപണ കേന്ദ്രങ്ങളും, ആയുധ സംഭരണ കേന്ദ്രങ്ങളും, ഒരു സൈനിക പരിശീലന ക്യാമ്പ് എന്നിവയാണ് ആക്രമിച്ചത്. “ക്യാമ്പിലെ പരിശീലനത്തിന്റെ ഭാഗമായി, ഐഡിഎഫ് സേനയ്ക്കും ഇസ്രായേൽ സംസ്ഥാനത്തെ പൗരന്മാർക്കും എതിരെ തീവ്രവാദ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി, സംഘടനയുടെ തീവ്രവാദികൾ വെടിവയ്പ്പ് പരിശീലനങ്ങളും വിവിധ തരം ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അധിക പരിശീലനവും നടത്തി,” സൈന്യം പറഞ്ഞു.
കഴിഞ്ഞവർഷം നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഈ മാസാവസാനത്തോടെ അതിർത്തിയിൽനിന്നു ഹിസ്ബുല്ല പിന്മാറേണ്ടതാണ്.
Israel attacked on Hezbollah targets, says Israel will accelerate Hezbollah’s disarmament















