ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ യുഎസ് എപ്പോള്‍ പങ്കെടുക്കും? ട്രംപിന്റെ തീരുമാനത്തിന് രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും

വാഷിങ്ടന്‍: ഇറാനെതിരെ തുടരുന്ന ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ എപ്പോള്‍ പങ്കെടുക്കുമെന്ന ചോദ്യത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ യുഎസ് പ്രസ് സെക്രട്ടറി കരോലിന്‍ ലേവിറ്റാണ് ട്രംപിന്റെ ഈ തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

അതേസമയം, വൈകാതെ ഇറാനുമായി ചര്‍ച്ചകള്‍ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍, വിഷയത്തില്‍ ഇടപെടണോയെന്നതില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ താന്‍ തീരുമാനമെടുക്കും എന്നാണ് ട്രംപ് പറയുന്നത്.

ഇതിനിടെ, ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേന തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കി. ഇസ്രയേലിനു നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാന്‍ ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ പ്രധാന ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് ഖമനയിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide