
ഹിസ്ബുള്ള കമാൻഡർ യാസിൻ ഇസ അ ദിൻ ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യാസിൻ ഇസ അ ദിന്റെ പ്രവർത്തനങ്ങൾ ഇസ്രായേലിനും ലെബനനും തമ്മിലുള്ള ധാരണകളുടെ നഗ്നമായ ലംഘനമായിരുന്നുവെന്നും വടക്കൻ ഇസ്രായേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കമാൻഡറാണ് യാസിൻ ഇസ അ ദിനെന്നും ഐഡിഎഫ് പറഞ്ഞു.
അതേസമയം, ഏഴാം ദിനമായിട്ടും ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായിക്കൊണ്ടേയിരിക്കുകയാണ്. ടെഹ്റാനിലെ യൂറേനിയം സമ്പുഷ്ടീകരണ കേന്ദ്രവും ആഭ്യന്തര സുരക്ഷാ ആസ്ഥാനവും ഇസ്രയേൽ തകർത്തു. സംഘർഷത്തിൽ ദീർഘദൂര മിസൈലായ സിജ്ജിൽ ഇറാൻ പ്രയോഗിച്ചു. സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ബ്രിട്ടണും ഫാൻസും ജർമ്മനിയും ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കണമെന്ന് ആവശ്യപ്പെട്ടു. നാളെ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരും.
ഐക്യരാഷ്ട്ര സമിതി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇനിയൊരു സൈനിക ഇടപെടല്‍ കൂടി ആവശ്യമില്ലെന്ന് പ്രതികരിച്ചു. അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായാല്‍ അവ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും എത്രയും വേഗം മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരണം. തര്‍ക്കത്തെ ഇനിയും അന്താരാഷ്ട്രവത്കരിക്കരുതെന്നും സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും ഗുട്ടറസ് പറഞ്ഞു. ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഗുട്ടറസിന്റെ നിര്‍ദേശം.