ഓപ്പറേഷന്‍ സിന്ദൂറില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നും അതില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരന്‍ ആണ് കൊല്ലപ്പെട്ട അബ്ദുല്‍ റൗഫ്. മസൂദ് അസറിന്റെ കുടുംബത്തിലെ 10 പേരും അനുയായികളായ 4 പേരും കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് ഭീകരന്‍ അബ്ദുല്‍ റൗഫ് അഷറിന്റെ മരണത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സഹോദരന്റെ വലംകൈയായ റൗഫ് അസ്ഹര്‍, 2001-ല്‍ ജമ്മു കശ്മീര്‍ നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും നടന്ന ഫിദായീന്‍ ആക്രമണം, 2016-ല്‍ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപഹരിച്ച 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളില്‍ ചിലത് ആസൂത്രണം ചെയ്തിരുന്നുവെന്നാണ് വിവരം.

More Stories from this section

family-dental
witywide