
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള നൗഗാമിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വൻ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. കുറഞ്ഞത് ഒമ്പത് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അടുത്തിടെ കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പൊലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ട്. ശ്രീനഗർ ഭരണകൂടത്തിലെ ഒരു നായിബ് തഹസിൽദാർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ മരിച്ചു. പരിക്കേറ്റവരെ ഇന്ത്യൻ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിലേക്കും ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും എത്തിച്ചു. നൗഗാം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശം അതീവജാഗ്രതയിലാണ്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉന്നത ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
#Breaking | Blast reported inside/near #Nowgam Police Station, which was probing a busted #TerrorModule.
— Anuvesh Rath (@AnuveshRath) November 14, 2025
Cause unknown. Injuries feared, people being rushed to hospital.
Massive fire seen in visuals; ambulances & fire tenders on the spot. pic.twitter.com/6kDafgCtNk
പ്രദേശത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്ററുകൾ നൗഗാം പൊലീസ് കണ്ടെത്തിയിരുന്നു. തീവ്രവാദികളായ ഉന്നത യോഗ്യതയുള്ള പ്രൊഫഷണലുകൾ ഉൾപ്പെട്ട ഭീകര സംഘടനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഈ പോസ്റ്ററുകൾ വഴിയുള്ള അന്വേഷണത്തിലൂടെ കഴിഞ്ഞിരുന്നു. ഈ കണ്ടെത്തൽ വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുന്നതിലേക്കും തീവ്രവാദികളായ നിരവധി ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിലേക്കും നയിച്ചു. അത്തരത്തിൽ ഒക്ടോബറിൽ, അറസ്റ്റിലായ ഡോക്ടർമാരിൽ ഒരാളായ അദീൽ അഹമ്മദ് റാത്തറിൽ നിന്നുൾപ്പെടെ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളാണ് ഇന്നലെ രാത്രി പൊട്ടിത്തെറിച്ചത്.
Kashmir police station blast; Death toll rises to 9.














