വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണിന് ജാമ്യം, ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് കോടതി, ശിക്ഷാവിധി മരവിപ്പിച്ചു

ന്യൂഡല്‍ഹി : കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവായ കിരണിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരണ്‍ കുമാറിന്റെ ശിക്ഷാവിധി മരവിപ്പിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി ശിക്ഷാവിധി മരവിപ്പിച്ചത്.

വിസ്മയ കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന കേരള സര്‍ക്കാരിന്റെ വാദം തള്ളിയാണ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രമേ കിരണിന് ജയിലില്‍ പോവേണ്ടതുള്ളൂ. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരേ കിരണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ (24) ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്.

കിരണിന്റെ ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

More Stories from this section

family-dental
witywide