കോഹ്ലിയും രോഹിതിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു, ബിസിസിഐ ഇടപെടല് തീരുമാനം വൈകിപ്പിച്ചെന്ന് റിപ്പോര്‍ട്ട്‌, കാരണം ഓപ്പറേഷന്‍ സിന്ദൂര്‍ ?

മുംബൈ: മെയ് 7 ന് രോഹിത് ശര്‍മ്മ വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിക്കാനിരുന്നതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറും പാകിസ്ഥാനുമായുള്ള സൈനിക സംഘര്‍ഷവും സജീവമായിരുന്നതിനാല്‍, കുറച്ചുദിവസംകൂടി കാത്തിരുന്ന ശേഷം തീരുമാനം പരസ്യമാക്കണമെന്ന നിര്‍ദേശമാണ് ബിസിസിഐയില്‍ നിന്നും താരത്തിന് ലഭിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 10 ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം, ബിസിസിഐയോടും സെലക്ടര്‍മാരോടും കോഹ്ലി തന്റെ തീരുമാനം ഉടന്‍ പരസ്യമാക്കുമെന്ന് പറഞ്ഞതായും തിങ്കളാഴ്ച ടെസ്റ്റുകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പറയുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആഗ്രഹമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മ, മകള്‍ വാമിക, മകന്‍ അകായ് എന്നിവരെ കാണാനായി കോഹ്ലി പലതവണ ഇംഗ്ലണ്ടിലേക്ക് പറന്നിട്ടുണ്ട്.

അടുത്തിടെ ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം താമസിക്കാന്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ബിസിസിഐ നിര്‍ദ്ദേശം എത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് 1-3 ന് തോറ്റതിന് പിന്നാലെയായിരുന്നു ബിസിസിഐയുടെ ഈ നീക്കം. എന്നാല്‍ ഈ തീരുമാനത്തില്‍ കോഹ്ലി സന്തുഷ്ടനല്ലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം കുടുംബത്തോടൊപ്പം കഴിയാനാണ് ഇഷ്ടമെന്ന് താരം മുമ്പ് പറഞ്ഞിട്ടുമുണ്ട്.

More Stories from this section

family-dental
witywide