ശത്രു ഡ്രോണുകളെ വെടിവച്ചു വീഴ്ത്താന്‍ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചു,യുദ്ധത്തില്‍ ഇസ്രയേലിന് മറ്റൊരു നാഴികക്കല്ല്

ന്യൂഡല്‍ഹി : ശത്രു ഡ്രോണുകളെ വെടിവച്ചു വീഴ്ത്താന്‍ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇസ്രായേല്‍. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലാണ് ഇസ്രയേല്‍ യുദ്ധത്തിന് പുതിയ നാഴികക്കല്ല് പിന്നിട്ടത്.

ഇസ്രായേല്‍ ആസ്ഥാനമായുള്ള പ്രതിരോധ കമ്പനിയായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഈ ലേസര്‍ ആയുധങ്ങള്‍ ഒരു ലക്ഷ്യത്തിലേക്ക് തീവ്രമായ പ്രകാശകിരണം അയയ്ക്കുകയും അതിനെ കത്തിക്കാന്‍ താപം ഉപയോഗിക്കുകയും ചെയ്യുന്നു.

ശത്രുപക്ഷത്തുനിന്നും എത്തുന്ന ഡ്രോണുകള്‍ ഇത്തരത്തില്‍ ലേസര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതിലൂടെ ആളുടെ ജീവന്‍ രക്ഷിക്കുകയും ദേശീയ ആസ്തികള്‍ സംരക്ഷിക്കുകയും ചെയ്യുന്ന മികച്ച പ്രതിരോധമാണിതെന്ന് ഇസ്രയേല്‍ പറയുന്നു.

‘ഇസ്രായേല്‍ ജനങ്ങളെയും ഐഡിഎഫ് സേനകളെയും സംരക്ഷിക്കുന്നതിനായി ലേസര്‍ അധിഷ്ഠിത സംവിധാനങ്ങളുടെ ശ്രേണി വികസിപ്പിക്കുന്നകയാണെന്നും പുതിയ സിസ്റ്റങ്ങളിലേക്ക് ഇവ സംയോജിപ്പിക്കുകയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide