ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സെബി മേധാവി മാധബി പുരി ബുച്ചിന് ക്ലീന്‍ ചിറ്റ് നല്‍കി ലോക്പാല്‍

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട സെബി മേധാവി മാധബി പുരി ബുച്ചിന് ക്ലീന്‍ ചിറ്റ് നല്‍കി ലോക്പാല്‍. മാധബിക്കെതിരായ കുറ്റങ്ങള്‍ വെറും അനുമാനങ്ങളാണെന്നും, അവയ്ക്ക് തെളിവുകളില്ലെന്നും ലോക്പാലിന്റെ ഉത്തരവിലുണ്ട്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറംഗ ലോക്പാല്‍ ബെഞ്ചാണ് മാധബി ബുച്ചിനെതിരായ പരാതികള്‍ പരിഗണിച്ചത്.

മാധവി ബുച്ചിനെതിരെ നടപടിയെടുക്കുന്നതിനുള്ള അടിസ്ഥാനമായി ആകെയുള്ളത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മാത്രമാണെന്നും അതുകൊണ്ട് കേസെടുക്കാനാകുകപോലുമില്ലെന്നും ലോക്പാല്‍ പറഞ്ഞു.

മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളില്‍ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂര്‍ത്തിയാക്കാത്തതെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

More Stories from this section

family-dental
witywide