കാത്തിരിപ്പ് 40 മണിക്കൂര്‍ പിന്നിട്ടു , അക്ഷമരായി 250-ലധികം യാത്രക്കാര്‍ ; സാങ്കേതിക പ്രശ്‌നം മൂലം ലണ്ടന്‍ – മുംബൈ വിമാനം തുര്‍ക്കിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി : സാങ്കേതിക പ്രശ്‌നം മൂലം തുര്‍ക്കിയില്‍ കുടുങ്ങി ലണ്ടന്‍ – മുംബൈ വിമാനം. വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ 250-ലധികം യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്രക്കായി 40 മണിക്കൂറായി കാത്തിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണെന്നും വിവരമുണ്ട്. 40 മണിക്കൂറിലധികമായി തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തിലാണ് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത്.

ഏപ്രില്‍ 2-ന് ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന V-S358 വിമാനം ദിയാര്‍ബക്കിര്‍ വിമാനത്താവളത്തിലേക്കുള്ള അടിയന്തര മെഡിക്കല്‍ ആവശ്യം വന്നതോടെയാണ് ഇറക്കേണ്ടി വന്നത്. എന്നാല്‍, ലാന്‍ഡിംഗിന് ശേഷം, വിമാനത്തിന് സാങ്കേതിക പ്രശ്നം നേരിട്ടുവെന്നും അത് പരിശോധിച്ചുവരികയാണെന്നും ഒരു എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

‘ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന, ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ആവശ്യമായ സാങ്കേതിക അനുമതികള്‍ ലഭിച്ചാല്‍, ഏപ്രില്‍ 4 വെള്ളിയാഴ്ച പ്രാദേശിക സമയം 12:00 ന് ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള V-S1358 വിമാനം ഞങ്ങള്‍ തുടരും,’ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വക്താവ് പറഞ്ഞു.

പറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍, മുംബൈയിലേക്ക് മറ്റൊരു വിമാനം ഒരുക്കുമെന്നും യാത്രക്കാര്‍ക്ക് തുര്‍ക്കിയില്‍ രാത്രി ഹോട്ടല്‍ താമസവും ലഘുഭക്ഷണവും നല്‍കുന്നുണ്ടെന്നും വിര്‍ജിന്‍ അറ്റ്‌ലാന്റിക് അധികൃതര്‍ പറയുന്നു.

More Stories from this section

family-dental
witywide