ജപ്പാനിൽ ഡ്രൈവർ ജോലി, നല്ല ശമ്പളവും വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് മൂന്ന് ലക്ഷം തട്ടി, 40കാരൻ അറസ്റ്റിൽ

തൃശൂർ: ജപ്പാനിൽ ജോലി വാ​ഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. തൃക്കൂർ സ്വദേശിയിൽ നിന്നാണ് പണം തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ പണം കൈമാറിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലിയും പണവും ലഭിക്കാതായതോടെ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. 2024 ൽ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിലായിരുന്ന വിനോദ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

Man arrested for Job fraud in Thrissur