
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ പരാതിയുമായി മാനേജര്‍ വിപിന്‍ കുമാര്‍. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രത്തെ പ്രശംസിച്ചതിന്റെ ദേഷ്യത്തില്‍ താരം മര്‍ദ്ദിച്ചെന്നാണ് വിപിന്‍ പറയുന്നത്. നരിവേട്ടയെ കുറിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. പിന്നാലെ ഫ്‌ളാറ്റിലെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വിപിന്‍ പറഞ്ഞു.
ഇന്നലെ രാവിലെ തന്റെ ഫ്‌ളാറ്റില്‍ വന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചതെന്നും വിപിന്‍.
മാത്രമല്ല, മാർകോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു. വിപിന്റെ മൊഴിയെടുത്തശേഷം പൊലീസ് നടനെതിരെ കേസെടുത്തിട്ടുണ്ട്.