റഷ്യന്‍ കൂലിപ്പട്ടാളത്തിലുള്ള ഇന്ത്യക്കാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് വീണ്ടും വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

യുക്രെയ്ന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ റഷ്യന്‍ സൈന്യത്തില്‍ പോരാടുന്നതിനിടെ കൊല്ലപ്പെട്ട തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റണ്‍ധീര്‍ ജെയ്‌സ്വാള്‍ പ്രസ്താവന ഇറക്കിയത്. വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യന്‍ സേനയുടെ ഭാഗമാകുകയായിരുന്നു 32 കാരനായ ബിനില്‍.

ബിനിലിന്റെ ബന്ധുവായ 27 കാരനായ ജെയിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുവരും പരിക്കേറ്റതായി സൂചിപ്പിക്കുന്ന ഒരു സന്ദേശം ബിനിലിന്റെ കുടുംബത്തിന് അടുത്തിടെ ലഭിച്ചു. എന്നാല്‍ അതിനുശേഷം കുടുംബത്തിന് അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടാണ് മരണ വിവരം അറിയുന്നത്.

‘മോസ്‌കോയിലെ റഷ്യന്‍ അധികാരികളുമായും ഇന്ന് ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയുമായും ഈ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ബാക്കിയുള്ള ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരിച്ചയയ്ക്കണമെന്ന ഞങ്ങളുടെ ആവശ്യം ഞങ്ങള്‍ ആവര്‍ത്തിച്ചു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide