കാലവർഷമെത്തിയത് തന്നെ കലിതുള്ളി, കേരളത്തിൽ അതിതീവ്ര മഴയിൽ സൈറൺ മുഴക്കി, ആദ്യ ദിനം തന്നെ 2 ജില്ലകളിൽ റെഡ് അലർട്ട്, 12 ജില്ലയിലും ഓറഞ്ച്; വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇക്കുറി എത്തിയത് കലിതുള്ളി. ആദ്യ ദിനം തന്നെ സംസ്ഥാനത്ത് പെഴ്തിറങ്ങിയത് അതി അതിതീവ്ര മഴയാണ്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് സൈറൺ മുഴക്കി. സംസ്ഥാനത്ത് ഇന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലേര്‍ട്ടും മറ്റ് 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുമാണ്. സംസ്ഥാനത്താകെ വലിയ നാശമാണ് അതിതീവ്ര മഴമൂലം സംഭവിക്കുന്നത്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
റെഡ് അലർട്ട്
24/05/2025: കണ്ണൂർ, കാസറഗോഡ്
25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

24/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
26/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
28/05/2025: കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
28/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സാധാരണ കാലവര്‍ഷമെത്തുന്നതായി കണക്കാക്കുന്നത് ജൂണ്‍ ഒന്ന് മുതലാണ്. ആ കണക്കനുസരിച്ച് ഇത്തവണ എട്ട് ദിവസം നേരത്തെയാണ് മണ്‍സൂണ്‍ ആരംഭിച്ചിരിക്കുന്നത്. 2009ന് ശേഷം ആദ്യമായാണ് ഇത്ര നേരത്തെ കാലവര്‍ഷമെത്തുന്നത്. 2009ല്‍ മെയ് 23നായിരുന്നു കേരളത്തില്‍ കാലവര്‍ഷമെത്തിയത്. 1975ന് ശേഷം നേരത്തെ മഴയെത്തിയത് 1990ല്‍ മെയ് 19നായിരുന്നു. അത് സാധാരണ കാലവര്‍ഷമെത്തുന്ന ജൂണ്‍ ഒന്നിനും 13 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. കേരളത്തില്‍ അതിശക്തമായ മഴയാണെന്നും ഒരു ന്യൂനമര്‍ദ്ദ സാധ്യത കൂടിയുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. എല്ലാ ജില്ലകളിലും ഇന്നലെയും ഇന്നുമായി മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പിണറായിയില്‍ ആണ്. അലേര്‍ട്ടിനപ്പുറം പൊതുവായ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide