സുനിതയെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ ട്രംപ് തന്നോട് ആവശ്യപ്പെട്ടെന്ന് മസ്‌ക്, എല്ലാത്തിനും കാരണം ബൈഡന്റെ കഴിവുകേടെന്നും വിമര്‍ശനം

വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുള്ള തിരിച്ചുവരവും കാത്ത് കഴിയുന്ന ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും കുറിച്ച് ട്രംപ് ആശങ്കപ്പെട്ടതായി ശകതോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇരുവരെയും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ട്രംപ് തന്നോട് ആവശ്യപ്പെട്ടതായി ചൊവ്വാഴ്ച എലോണ്‍ മസ്‌ക് പറഞ്ഞു.

സുനിതയും സഹയാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഇത്രയും കാലം ‘കുടുങ്ങിപ്പോയത് ഭയാനകമാണ്’ എന്ന് സ്പേസ് എക്സ് സിഇഒ അവകാശപ്പെട്ടു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തു മസ്‌ക്.

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ജൂണ്‍ 6 നാണ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. ഒരാഴ്ചക്കുള്ളില്‍ മടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും പേടകത്തിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. സുരക്ഷ വിഷയം കാരണം ഇരുവരെയും തിരികെയെത്തിക്കാനാകാതെ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് തനിയെ ഭൂമിയിലേക്ക് മടങ്ങി. തുടര്‍ന്നാണ് 5 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയില്‍ മടങ്ങിയെത്തുന്ന സ്പേസ് എക്സിന്റെ ക്രൂ-9 പേടകത്തില്‍ ഇരുവരെയും തിരികെയെത്തിക്കാന്‍ തീരുമാനിക്കുന്നത്. ഈ ഫെബ്രുവരി പ്ലാനും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്.

More Stories from this section

family-dental
witywide