
ഡല്‍ഹി: നീറ്റ് പി ജി പരീക്ഷ ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റാന്‍ അനുമതി തേടി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ ബി ഇ) സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായാണ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ നേരത്തെ മാറ്റിവച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനാണ് എന്‍ ബി ഇ പരീക്ഷ മാറ്റിവച്ചത്. പരീക്ഷ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
പരീക്ഷയുടെ തുല്യതയും സുതാര്യതയും ഉറപ്പാക്കാനാണ് ഒറ്റത്തവണയായി പരീക്ഷ നടത്താന്‍ പരമോന്നത കോടതി ഉത്തരവിട്ടത്. രണ്ട് പരീക്ഷകളാകുമ്പോള്‍ ചോദ്യങ്ങള്‍ വ്യത്യസ്തമാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് തുല്യ അവസരം കിട്ടില്ലെന്നുമായിരുന്നു പരാതി. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചു നടത്തണമെന്നുമായിരുന്നു ഹർജികളിലെ ആവശ്യം.