‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ ഇറാനെതിരായ ആക്രമണം സ്ഥിരീകരിച്ച് നെതന്യാഹു, ഇസ്രയേലില്‍ അടിയന്തരാവസ്ഥ

ന്യൂഡല്‍ഹി : ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം.

മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യാപക ആക്രമണം നടത്തിയത്.

ഓപ്പറേഷന്‍ റൈസിങ് ലയണിനു പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം തങ്ങളുടെ ആക്രമണം ഇറാനിലെ ജനതയ്ക്കു നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സര്‍ക്കാരിനെതിരെയാണെന്നും ഇസ്രയേല്‍ പ്രധാനന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.

ഓപ്പറേഷന്‍ തുടരുമെന്നും വരുംദിവസങ്ങളില്‍ ആക്രമണം വ്യാപകമാക്കുമെന്നുമാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ടെഹ്‌റാന്‍ ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു.

More Stories from this section

family-dental
witywide