എല്ലാ നിര്‍ണായക ധാതുക്കളുടെയും ഇറക്കുമതിക്ക് പുതിയ തീരുവ? സാധ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ്, ഇത് ചൈനക്കുള്ള പണി

വാഷിംഗ്ടണ്‍: എല്ലാ നിര്‍ണായക ധാതുക്കളുടെയും ഇറക്കുമതിക്ക് പുതിയ താരിഫ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ആഗോള വ്യാപാര പങ്കാളികളുമായുള്ള തര്‍ക്കത്തില്‍ ഒരു പ്രധാന വര്‍ദ്ധനവും, വ്യവസായ പ്രമുഖ ചൈനയെ പിന്‍തള്ളാനുള്ള ശ്രമവുമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

യുഎസ് അതിന്റെ മുഴുവന്‍ സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന സംസ്‌കരിച്ച ധാതുക്കള്‍ക്കായി ചൈനയേയും മറ്റുള്ളവരെയുമാണ് അധികമായി ആശ്രയിക്കുന്നത്. നിര്‍മ്മാതാക്കള്‍, വ്യവസായ കണ്‍സള്‍ട്ടന്റുകള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ യുഎസിന് വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യമാണ് ഈ ഉത്തരവിലുള്ളത്. ഉദാഹരണത്തിന്, യുഎസ് ജിയോളജിക്കല്‍ സര്‍വേ നിര്‍ണായകമായി കണക്കാക്കുന്ന 50 ധാതുക്കളില്‍ 30 എണ്ണത്തിലും ആഗോളതലത്തില്‍ ചൈനയാണ് മുന്‍നിരയിലുള്ളത്. കൂടാതെ സമീപ മാസങ്ങളില്‍ കയറ്റുമതി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ചൊവ്വാഴ്ച ട്രംപ് ഒപ്പുവച്ച ഉത്തരവില്‍, ‘അമേരിക്കയുടെ സുരക്ഷയിലും പ്രതിരോധശേഷിയിലും ഈ വസ്തുക്കളുടെ ഇറക്കുമതിയുടെ സ്വാധീനം വിലയിരുത്തുന്നതിന്’ 1962 ലെ വ്യാപാര വിപുലീകരണ നിയമപ്രകാരം സെക്ഷന്‍ 232 അന്വേഷണം ആരംഭിക്കാന്‍ വാണിജ്യ സെക്രട്ടറിയോട് ആവശ്യപ്പെടുന്നു’- എന്ന് വ്യക്തമാക്കിയിരുന്നു.

ഇറക്കുമതി ‘ദേശീയ സുരക്ഷയെ തകര്‍ക്കുമെന്ന്’ സെക്രട്ടറി കണ്ടെത്തുകയും പ്രസിഡന്റ് തീരുവ ചുമത്താന്‍ തീരുമാനിക്കുകയും ചെയ്താല്‍ അത് വ്യാപാര യുദ്ധം കൂടുതല്‍ കടുപ്പിക്കും.