ആശങ്ക വർധിക്കുന്നു, കേരളത്തിൽ വീണ്ടും നിപ മരണം, മങ്കടയിൽ മരിച്ച 18 കാരിക്ക് നിപ സ്ഥിരീകരിച്ചു; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ വൈറസ് ഭീഷണി വർധിക്കുന്നു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ മരണം നിപ വൈറസ് ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ജൂൺ 28 ന് കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി, ജൂലൈ 1 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിൽ നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളും ചികിത്സിച്ച ഡോക്ടർമാരും ക്വാറന്റൈനിൽ ആണ്.

നിപ വൈറസിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നാട്ടുകലിൽ നിന്നുള്ള 38 വയസ്സുള്ള ഒരു വനിതയും നിപ വൈറസിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ അതീവ ഗുരുതരാവസ്ഥയിലാണ്. 100-ലധികം പേർ ഹൈ-റിസ്ക് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്, കൂടാതെ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, കരിമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി, സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide