
കൽപ്പറ്റ: വഴിയരികിൽ കാത്ത് നിന്നിട്ടും പ്രിയങ്ക ഗാന്ധിയെ കാണാനാകാത്തതിന്‍റെ വിഷമത്തിൽ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബം. കാണുമെന്നാണ് പി എ അറിയിച്ചതെങ്കിലും പ്രിയങ്ക അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കുടുംബം പ്രതികരിച്ചു. കട ബാധ്യത രണ്ടര കോടിക്ക് മുകളിലായി. പ്രിയങ്കയുടെ അടുത്തേക്ക് എത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. ആകെ 10 ലക്ഷം രൂപയാണ് നൽകിയത്. കോടതിയിൽ നിന്ന് നോട്ടീസ് വന്നു തുടങ്ങി. തങ്ങളുടെ മുമ്പിൽ മരണം മാത്രമാണ് വഴി. തങ്ങൾ ആത്മഹത്യ ചെയ്താൽ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ എംഎൽഎയാണെന്നും കുടുംബം കൂട്ടിച്ചേർത്തു.
അവഗണന തുടർന്നാൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുമെന്നും മകൻ വിജേഷും മരുമകൾ പദ്മജയും ന്യൂസ് മലയാളത്തോട് പറഞ്ഞു. കടബാധ്യത തീർക്കാത്തതോടെ ആണ് മകൻ വീണ്ടും പരാതിയുമായി എത്തിയതെന്നും ഇരുവരും പറഞ്ഞു.വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് നിഗമനം.