ആരേയും രക്ഷിക്കാനായില്ല, കണ്ണീർ കടലായി ഭാരതപ്പുഴ, കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കുടുബത്തിലെ 4 പേരും മരണപ്പെട്ടു

തൃശൂര്‍: ഭാരതപ്പുഴയെ കണ്ണീർ കടലാക്കി ഒരു കുടുംബത്തിലെ 4 പേർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ചെറുതുരുത്തി സ്വദേശിയാ കബീർ (47) ഷാഹിന (35), മകൾ സെറ, ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ എന്നിവരാണ് മരണപ്പെട്ടത്. വൈകുന്നേരം അഞ്ചോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കുട്ടികൾ ചെറുതുരുത്തി ശ്മശാനം കടവിനോട് ചേർന്നുള്ള ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ ഒഴിക്കുള്ള വെള്ളത്തിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ഇറങ്ങിയതാണ് കബീറും ഷാഹിനയും. തൃശൂർ, ചെറുതുരുത്തി യൂനിറ്റുകളിലെ അഗ്നിശമനസേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും പൊലീസും എത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഷാഹിനയെ ആണ് ആദ്യം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ കാര്യവും സമാനമായിരുന്നു.

More Stories from this section

family-dental
witywide