കേരളത്തിലെ എസ്ഐആറിൽ മാറ്റമില്ല, കണ്ണൂരിലെ ബിഎൽഒയുടെ മരണം ജോലിഭാരം കൊണ്ടല്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ഒരു കാരണവശാലും മാറ്റിവെക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പും വോട്ടർ പട്ടിക പരിഷ്കരണവും ഒരുമിച്ച് നടക്കുന്നത് കേരളത്തിൽ ആദ്യമല്ലെന്നും 2020-ലും ഇതേ രീതിയിൽ നടന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്യുമറേഷൻ ഒഴികെ എസ് എസ് ആറിലെ എല്ലാ പ്രവർത്തനങ്ങളും എസ് ഐ ആറിലുണ്ടെന്നും ഇത് സംസ്ഥാന ഭരണത്തെ സ്തംഭിപ്പിക്കില്ലെന്നും വാദിച്ചു.

കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം ജോലിഭാരം മൂലമാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷൻ ആവർത്തിച്ചു. ഈ മരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ജോലി സമ്മർദ്ദം കാരണമെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇല്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

എസ് ഐ ആറിനെതിരെ കേരള സർക്കാരും മറ്റും നൽകിയ ഹർജികൾ പിഴ ചുമത്തി തള്ളണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നിലപാടെന്നും കമ്മീഷൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide