
റിയോ ഡി ജനീറോ: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാർ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോർട്ട്. ഡസൻ കണക്കിന് കുടിയേറ്റക്കാരാണ് ബ്രസീലിൽ എത്തിയത്. സംഭവത്തിൽ ബ്രസീൽ സർക്കാർ അമേരിക്കയോട് വിശദീകരണം തേടുമെന്ന് അറിയിച്ചു. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള വിമാനത്തിൽ യാത്രക്കാരെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 88 ബ്രസീലുകാർ കൈവിലങ്ങോടെയാണ് വിമാനമിറങ്ങിയത്.
ബ്രസീൽ പൗരന്മാരുടെ മൗലികാവകാശങ്ങളോടുള്ള കടുത്ത അവഗണനയെക്കുറിച്ച് നീതിന്യായ മന്ത്രി റിക്കാർഡോ ലെവൻഡോവ്‌സ്‌കി പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അറിയിച്ചു. നാടുകടത്തുന്നതിന് മുമ്പ്, ഏഴ് മാസത്തോളം അദ്ദേഹം അമേരിക്കയിൽ തടങ്കലിൽ ആയിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന 31 കാരനായ എഡ്ഗർ ഡ സിൽവ മൗറ പറഞ്ഞു.
വിമാനത്തിൽ, അവർ ഞങ്ങൾക്ക് വെള്ളം നൽകിയില്ല. ഞങ്ങളെ കൈയും കാലും കെട്ടിയിരിക്കുകയായിരുന്നു. ബാത്ത്റൂമിലേക്ക് പോകാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ചിലർ ബോധരഹിതരായി. വിമാനത്തിൽ എയർ കണ്ടീഷനിംഗ് ഇല്ലാതെ നാല് മണിക്കൂർ ചെലവഴിച്ചെന്നും ഓട്ടിസം ബാധിച്ച കുട്ടികളുൾപ്പെടെ വിമാനത്തിലുണ്ടായിരുന്നെന്നും മറ്റൊരു യാത്രക്കാരൻ പറഞ്ഞു.
തെക്കുകിഴക്കൻ നഗരമായ ബെലോ ഹൊറിസോണ്ടിലേക്കാണ് വിമാനം ആദ്യം ഉദ്ദേശിച്ചത്, എന്നാൽ സാങ്കേതിക തകരാർ മൂലം മനൗസിൽ ലാൻഡ് ചെയ്തുബന്ധമില്ലെന്നും പകരം 2017ലെ ഉഭയകക്ഷി കരാറിൽ നിന്ന് ഉടലെടുത്തതാണെന്നും യുഎസ് സർക്കാർ വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു.
No Water Or AC On Flight, Handcuffed: How Brazilians Deported From US Reached Home