വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1.8 ദശലക്ഷം കടന്നു, ഇഷ്ട ഇടങ്ങളായി കാനഡയും യുകെയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും വിദേശ വിദ്യാഭ്യാസത്തോട് താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. വിദേശത്ത് പഠിക്കുക, ജോലി നേടുക , ജീവിതം മികവുറ്റതാക്കുക എന്നതൊക്കെ അവരുടെ സ്വപ്‌നങ്ങളാണ്. 2025ല്‍ വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1.8 ദശലക്ഷം കടന്നിരിക്കുകയാണ്.. കാനഡിലും യുകെയിലുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളത്. വിദേശകാര്യ മന്ത്രാലയമാണ് ഉതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

2023-ല്‍ 1.3 ദശലക്ഷമായിരുന്നത് 2025 ആയപ്പോഴേക്കും 1.8 ലേക്ക് എത്തുന്നു. വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുതിച്ചുചാട്ടമാണ് ഈ ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നത്. 2024-ല്‍ കാനഡയില്‍ 137,608 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെയില്‍ 98,890 വിദ്യാര്‍ത്ഥികളുമാണുള്ളത്. യുഎസിലെക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുകളിലും വളര്‍ച്ചയുണ്ട്.

കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 331,602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനെത്തിയത്, 2023 നെ അപേക്ഷിച്ച് 23 ശതമാനം വര്‍ദ്ധനവാണിത്. ഈ കാലയളവില്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തു. 2023-2024 ശൈത്യകാല സെമസ്റ്ററില്‍ ജര്‍മ്മനിയിലും അയര്‍ലന്‍ഡിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശം 49,483 പേര്‍ ജര്‍മ്മനിയിലും 7,000-ത്തിലധികം പേര്‍ ഓസ്ട്രേലിയയിലും പഠിക്കുന്നു.

More Stories from this section

family-dental
witywide