
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിനെ “അഭിമാന നിമിഷം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു.
രാജ്യം മുഴുവൻ പ്രതികരണത്തിനായി കാത്തിരിക്കുന്നതിനാൽ പ്രധാനമന്ത്രി മോദി ഓപ്പറേഷനെ പ്രശംസിക്കുകയും ഇത് ആവശ്യമാണെന്ന് പറയുകയും ചെയ്തു.
മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തു.
അതീവ ജാഗ്രതയോടെ കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയത്. തിരിച്ചടി എങ്ങനെവേണമെന്ന് ചര്‍ച്ചചെയ്യാനായി പലതവണയാണ് വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കി.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ തിരഞ്ഞെടുത്തതും പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളായിരുന്നു.