
മ്യാന്മര്‍ തീരത്ത് രണ്ടാഴ്ച മുമ്പ് നടന്ന 2ബോട്ട് ദുരന്തങ്ങളിലായി 427 പേർ മരണപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യു എൻ. മരിച്ചവരെല്ലാം റോഹിംഗ്യൻ അഭയാർത്ഥികളാണെന്നും യുഎൻഎച്ച്സിആർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റോഹിംഗ്യൻ അഭയാർത്ഥികൾ പലായനം ചെയ്യാൻ ശ്രമിച്ചതിൽ ഈ വർഷം കടലിൽ ഉണ്ടായ ഏറ്റവും മാരകമായ ദുരന്തമാണ് ഇതെന്നാണ് വ്യക്തമാകുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കടലില്‍ മരണപ്പെട്ട ഏറ്റവും വലിയ അപകടമാണിതെന്ന് ഐക്യരാഷ്ട്ര സഭ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ വിവരിച്ചു.
എന്താണ് അപകട കാരണമെന്നുള്‍പ്പെടെയുള്ളത് വ്യക്തമല്ല. 267 അഭയാര്‍ഥികളുമായി സഞ്ചരിച്ച കപ്പല്‍ ഈ മാസം ഒമ്പതിനാണ് മുങ്ങിയത്. ഇതില്‍ 66 പേരൊഴികെ മറ്റെല്ലാവരും മുങ്ങി മരിച്ചു. 247 പേരുമായി പോയ രണ്ടാമത്തെ കപ്പല്‍ ഈ മാസം പത്തിനും മുങ്ങി. ഇതില്‍ 21 പേരാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരോ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ നിന്നുള്ളവരോ ആകാം മരിച്ചവരെന്നാണ് വിലയിരുത്തൽ.
പ്രദേശത്ത് കാലവര്‍ഷമെത്തിയതിനാല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതാകാം കപ്പലുകള്‍ മുങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പതിറ്റാണ്ടുകളായി മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങളായ റോഹിംഗ്യകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തെ അടിച്ചമര്‍ത്തലില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കടല്‍ വഴി കൂട്ടത്തോടെ പലായനം ചെയ്യലാണ് പതിവ്. ജീവന്‍ പണയം വെച്ചുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും അപകടത്തിലാണ കലാശിക്കുന്നത്.