
ന്യൂഡൽഹി: ഏപ്രിൽ 22 ന് തെക്കൻ കശ്മീരിലെ പഹൽഗാമിൽ 26 പേരെ വെടിവച്ചു കൊന്ന നാല് ഭീകരർ, സൈന്യവും ലോക്കൽ പൊലീസും ഉൾപ്പെട്ട വൻ വേട്ടയിൽ നിന്ന് രക്ഷപ്പെട്ട്, ഇപ്പോഴും പ്രദേശത്ത് ഒളിവിൽ കഴിയുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
അവർ ആഹാരം അടക്കം സ്വയം കരുതിയിട്ടുണ്ടാവുമെന്നും അതിനാൽ ഇടതൂർന്ന വനപ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടാവുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. അതിനാൽ തന്നെ ഇപ്പോൾ പാക് പിന്തുണയില്ലാതെ അവർക്ക് ജീവിക്കാൻ കഴിയുന്നുണ്ട്.
സമീപ വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായ പഹൽഗാം സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഭീകരവിരുദ്ധ ഏജൻസിയായ എൻഐഎ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം നിയന്ത്രണ രേഖ കടന്നെത്തിയ ഇന്ത്യൻ യുദ്ധ വിമാനങ്ങളെ പാക്കിസ്ഥാൻ തുരത്തിയോടിച്ചതായി പാക്കിസ്ഥാനിലെ പിടിവി സ്യൂസ് റിപ്പോർട്ട് ചെയ്തു. അതിർത്തി നിരീക്ഷണത്തിന് എത്തിയ 2 ഇന്ത്യൻ ഡ്രോണുകളെ പാക്കിസ്ഥാൻ വെടിവച്ച് വീഴിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Pahalgam terrorists still in Kashmir, says NIA