
വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനെ അക്ഷരാർത്ഥത്തിൽ സങ്കടക്കടലാക്കി. പാപ്പയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ ജനപ്രവാഹത്തിലൂടെ ഒഴുകിയത് കണ്ണീരും വേദനയം നൊമ്പരവുമായിരുന്നു, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ലക്ഷങ്ങളാണ്. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വത്തിക്കാനിൽ വിശ്വാസികളുടെ നീണ്ട നിരയാണ് അവസാന മണിക്കൂറുകളിലും കണ്ടത്.
അന്തിമോപചാരം അർപ്പിക്കാൻ വത്തിക്കാനിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യയുടെ ദുഃഖം പങ്കുവച്ചു. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും അന്തിമോപചാരം അർപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വത്തിക്കാനിലെത്തും എന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത. ഭാര്യ മെലാനിയ ട്രംപിനൊപ്പമാണ് ട്രംപ് ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുക. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് തീരുമാനിച്ചിട്ടുള്ളത്. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ പീഡനങ്ങള്‍ക്കെതിരെയും വലിയ തോതിൽ ശബ്ദമുയര്‍ത്തിയിരുന്നു.