ജയ്ശങ്കറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന് ജയ്ശങ്കര്‍ പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൃത്യമായ ആക്രമണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും അത് ഒരു കുറ്റകൃത്യമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

‘നമ്മുടെ ആക്രമണത്തിന്റെ തുടക്കത്തില്‍ പാകിസ്ഥാനെ അറിയിച്ചത് ഒരു കുറ്റകൃത്യമായിരുന്നു. അത് ചെയ്തുവെന്ന് വിദേശകാര്യമന്ത്രി പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ആരാണ് അതിന് അനുമതി നല്‍കിയത്? അതിന്റെ ഫലമായി നമ്മുടെ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു?’ രാഹുല്‍ ഗാന്ധി എക്‌സിലെ ഒരു പോസ്റ്റിലൂടെ ചോദിച്ചു. പിന്നാലെയാണ് പാക്കിസ്ഥാന് അത്തരമൊരു അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.

More Stories from this section

family-dental
witywide