മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു; പഞ്ചാബ് അതിര്‍ത്തിയില്‍ പാക് പൗരന്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഇന്ത്യയിലേക്ക് അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരനാണ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്)യുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

രാത്രിയില്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്ന് എത്തിയ നുഴഞ്ഞുകയറ്റക്കാരന്‍ സുരക്ഷാ വേലിക്കടുത്തേക്ക് നീങ്ങിയെന്നും നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും വ്യക്തി മുന്നോട്ട് നീങ്ങിയതിനാലാണ് ഉദ്യോഗസ്ഥര്‍ അയാളെ വെടിവെച്ചതെന്നും ബിഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെതുടര്‍ന്ന് പാകിസ്ഥാനുമായി സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച, പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മറ്റൊരു പാകിസ്ഥാന്‍ പൗരനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു.

Also Read

More Stories from this section

family-dental
witywide