
ടിയാന്‍ജിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധം ശരിയായ വഴിയില്‍ മുന്നോട്ടെന്ന് കൂടിക്കാഴ്ചക്കു ശേഷം മോദി പ്രതികരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും. ഇന്ത്യയിലെയും ചൈനയിലെയും 2.8 ബില്യണ്‍ ജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ഷാങ്ഹായ് സഹകരണ കോര്‍പറേഷന്‍ ഉച്ചകോടിയുടെ വിജയത്തില്‍ ജിന്‍പിംഗിനെ മോദി അഭിനന്ദിച്ചു.
ചൈനയിലേക്ക് സ്വാഗതമെന്ന് മോദിയോട് ജിന്‍പിംഗ് പറഞ്ഞു. വീണ്ടും ചര്‍ച്ച നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തിന് ശേഷമാണ് ചൈന സന്ദർശിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ ചൈന സന്ദർശനം. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കടക്കമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ജപ്പാൻ സന്ദർശനത്തിൽ ഇന്ത്യയും ജപ്പാനും സുപ്രധാനമായ 13 കരാറുകളിൽ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.