
ന്യൂഡൽഹി : ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇസ്രായേലി, പലസ്തീൻ ജനതയ്ക്ക് സുസ്ഥിര സമാധാനത്തിനായി ഇത് ഒരു പ്രായോഗിക പാത നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘകാലവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നൽകുന്നു,” മോദി എക്സിലെ ഒരു പോസ്റ്റിൽ കുറിച്ചു. “പ്രസിഡന്റ് ട്രംപിന്റെ മുൻകൈയ്ക്ക് പിന്നിൽ എല്ലാവരും ഒത്തുചേരുമെന്നും സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.”
ഇന്ത്യയ്ക്ക് പുറമേ, കാനഡ, ഖത്തർ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.









