
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ലോകം ഉറ്റുനോക്കുകയാണ്. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഇന്ന് അമേരിക്കയിലെത്തുന്ന മോദി, പ്രസിഡന്‍റ് ട്രംപുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. ട്രംപ് രണ്ടാം തവണ അധികാരമേറ്റതിനു ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത് എന്നതിനാൽ തന്നെ ഇന്ത്യ – അമേരിക്ക ബന്ധം എങ്ങനെയാകുമെന്നതിന്‍റെ വ്യക്തമായ ചിത്രം വൈകാതെ ലഭ്യമായേക്കും.
ട്രംപിന്റെ രണ്ടാം അധികാരാരോഹണത്തിനു ശേഷം അമേരിക്ക സന്ദർശിക്കുന്ന നാലാമത്തെ ലോക നേതാവാണ് മോദി. പ്രധാനമായും 11 കാര്യങ്ങൾ ആകും മോദി-ട്രംപ് ചർച്ചയിൽ പ്രധാനമായും ഉയരുക. വ്യാപാരം, ആണവോർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം, വ്യാപാരം, നിയമവിരുദ്ധ കുടിയേറ്റം, വിസ കാലതാമസം, ഐസിഇടി, ഐഎംഇഇസി എന്നീ 11 കാര്യങ്ങളാകും മോദി – ട്രംപ് ചർച്ചയിൽ എന്ത് തീരുമാനങ്ങൾ ഉണ്ടാകുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ആണവോർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചകൾ. ഇതിനൊപ്പം തന്നെ വ്യാപാരം, നിയമവിരുദ്ധ കുടിയേറ്റം, വിസ കാലതാമസം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളും ചർച്ച ചെയ്യപ്പെടും. ഐസിഇടി, ഐഎംഇഇസി തുടങ്ങിയ സുപ്രധാന പദ്ധതികളുടെ തുടർ നടപടികളിൽ ട്രംപിന്റെ സഹകരണം ഇന്ത്യ ആവശ്യപ്പെടും. മോദി സർക്കാർ ഒരു ചെറിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2019-ൽ റദ്ദാക്കപ്പെട്ട ജിഎസ്പിയിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനും യുഎസിന് കൂടുതൽ വിപണി ലഭ്യമാക്കാനും ഈ കരാർ ലക്ഷ്യമിടുന്നത്. ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ഇലോൺ മസ്കുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. 2017 ജൂണിൽ മോദി യുഎസ് സന്ദർശിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2024 നവംബർ മുതൽ ഇരു നേതാക്കളും രണ്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്.മോദിയുടെ ഈ യുഎസ് സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പരസ്പര വിശ്വാസം വർധിപ്പിക്കാനും ഈ സന്ദർശനം സഹായിക്കും. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള അവസരമാണ് ഈ സന്ദർശനം. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണ്. 2005-ൽ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ പങ്കാളിത്തം ആരംഭിക്കുകയും ചെയ്തു. 2020-ൽ ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഈ ബന്ധം സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തപ്പെട്ടു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇന്തോ-പസഫിക് മേഖലയ്ക്ക് വളരെയധികം പ്രാധാന്യം ലഭിച്ചു. ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് യുഎസും ഇന്ത്യയും ക്വാഡ്രിലാറ്ററൽ ഡയലോഗ് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ക്വാഡ്രിലാറ്ററൽ ഡയലോഗിനെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നിന്ന് മന്ത്രിതലത്തിലേക്ക് ഉയർത്തുന്നതിൽ ട്രംപ് ഭരണകൂടം മുൻകൈ എടുത്തു. ബൈഡൻ ഭരണകാലത്ത് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലേക്ക് ഉയർത്തപ്പെട്ടു. അതുകൊണ്ടുതന്നെ മോദി – ട്രംപ് ചർച്ചയിൽ ഇക്കാര്യങ്ങളിൽ എന്ത് തീരുമാനമാകും ഉണ്ടാകുക എന്നത് ലോകം ഉറ്റുനോക്കുകയാണ്.