വത്തിക്കാനില്‍ നിന്നും വലിയ ആശ്വാസം….വെന്റിലേറ്റര്‍ സഹായമില്ലാതെ മാര്‍പാപ്പ ശ്വസിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും അണുബാധയുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. വെന്റിലേറ്റര്‍ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാന്‍ കഴിയുന്നുവെന്നു വത്തിക്കാന്‍ വ്യക്തമാക്കി.

ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണമായും മാറിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏപ്രില്‍14നാണ് കടുത്ത ശ്വാസ തടസ്സത്തെത്തുടര്‍ന്ന് 88 കാരനായ മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി വഷളാകുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

More Stories from this section

family-dental
witywide